May 12, 2025

നിയതി : ഭാഗം 47

രചന – തെരേസ റൂത്ത്

“പാർവതി….”
ഗൗരിയുടെ ചുണ്ടുകൾ അനങ്ങി…..
അവളെ തന്നെ ശ്രെദ്ധിച്ചിരുന്ന ജോ അവൾ എന്തോ പറയുന്നത് പോലെ തോന്നി …
വ്യക്തമാക്കാത്തത്  കൊണ്ട് അവൻ പതിയെ അവളുടെ മുഖത്തോട് കാതടുപ്പിച്ചു..

“പാർവതി..”
ഗൗരി വീണ്ടും പറഞ്ഞു…

“പാർവതി…”
ജോയുടെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വീണു..
അവൻ  അവളെ തന്നെ നോക്കി ഇരുന്നു…
അവൾ പിന്നെയും എന്തൊക്കയോ പറയുന്നുണ്ട്…
പക്ഷേ ഒന്നും മനസിലാവുന്നില്ല….
ജോ നിവർന്നിരുന്നുകൊണ്ട് അവളുടെ കയ്യിൽ മെല്ലെ തഴുകി..

“പാർവതി….”
അവൾ തങ്ങളുടെ ജീവിതത്തിലേക്ക്  കടന്നു വന്നത് മുതൽ ഗൗരി അനുഭവിക്കുന്ന പ്രയാസങ്ങൾ താൻ കാണുന്നതാണ്….
പുനർജന്മത്തിലോ, പ്രേതത്തിലോ ഒന്നും തനിക് വിശ്വാസം ഇല്ല എന്നാലും ഇപ്പോ എന്തൊക്കയോ സംശയങ്ങൾ….
ഗൗരി കറങ്ങി തിരിഞ്ഞു ഈ നാട്ടിൽ, പാർവതിയുടെ നാട്ടിൽ എത്തിച്ചേർന്നിരിക്കുന്നു….
ഇവിടെ അവളെത്താൻ കാരണം താനും…
എന്തൊക്കെയോ താൻ പോലും അറിയാതെ തനിക്ക് ചുറ്റും നടക്കുന്നുണ്ട് എന്ന് ജോയ്ക്ക് ബോധ്യമായി.
ഇതിന്റെ അവസാനം എങ്ങനായിരിക്കും…??

ഗൗരി ശാന്തമായി ഉറങ്ങുന്നത് കണ്ടിട്ട് ജോ അവിടെനിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു..

ഉമ്മറത്ത് അമ്മാവൻ ഉണ്ടായിരുന്നു….
ജോ തിണ്ണയിൽ ഇരുന്നു…

“ജോ….
ആ കുട്ടി…?”
നെഞ്ചുഴിഞ്ഞുകൊണ്ട് അമ്മാവൻ അവനെ നോക്കി..

“ഗൗരി കിടന്നു…
നല്ലക്ഷീണമുണ്ട്… ഉറങ്ങിക്കോട്ടെ എന്നു കരുതി…”
ജോ  പറഞ്ഞു..

“ജോ ഒരു കാര്യം പറയട്ടെ.
.നിങ്ങളുടെ കല്യാണം വേഗം നടത്തണം…
കഴിയുന്നത്ര വേഗം നിങ്ങൾ രണ്ടാളും ഇവിടെ നിന്നും പോകണം…”
ആധിയോടെ അമ്മാവൻ പറഞ്ഞു..

“അത് ഗൗരിടെ അച്ഛന് വയ്യാതിരിക്കുന്ന സമയത്ത് നമ്മൾ എങ്ങെനെയാ അവളോട്‌ ഇതു പറയാ..
കുറച്ചു കഴിയട്ടെ….
എന്നിട്ടു മതി..”
ജോ അവസ്ഥ വിശദീകരിച്ചു…

“മോനെ..
എത്രയും വേഗം കല്യാണം നടത്താൻ ആണ്‌ തിരുമേനി പറഞ്ഞിരിക്കുന്നത്….
നിങ്ങൾ ഈ നാട്ടിൽ നില്കാൻ പാടില്ല…. അദ്ദേഹം അങ്ങനെ പറയുമ്പോൾ എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നുന്നു…”
അമ്മാവന്റെ സ്വരത്തിൽ ഭീതി കലർന്നിരുന്നു…

“എന്നാലും കുറച്ചു സമയം നമ്മൾ അവൾക്ക് കൊടുക്കണ്ടേ…
ഈയൊരു അവസ്ഥയിൽ കല്യാണത്തിന്റെ കാര്യമൊക്കെ എങ്ങനെ അവളോട് പറയുന്നത്…
ജോ അങ്ങനെ പറഞ്ഞപ്പോൾ അമ്മാവൻ പിന്നെ ഒന്നും പറയാൻ പോയില്ല…

കുറച്ച് നേരം അവിടെ ഇരുന്നിട്ട് ജോ എഴുന്നേറ്റ് പുറത്തേക്ക് പോയി

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഗൗരി പതിയെ കണ്ണു തുറന്നു….
മുറിയാകെ കണ്ണോടിച്ചു..
മുറിയിലെ ജനാലയിലൂടെ പുറത്തെ ലൈറ്റിന്റെ വെളിച്ചം മുറിയിലേക്ക് ചെറുതായി കടന്നു വന്നിരുന്നു…..

നേരം ഇരുട്ട് വീണിരിക്കുന്നു….
ഗൗരി പതിയെ ബെഡിൽ എണീറ്റിരുന്നു…
“നല്ല ക്ഷീണം തോന്നിയതോണ്ട് കിടന്നതാ…
പക്ഷെ നന്നായി ഉറങ്ങിയെന്നു തോന്നുന്നു…”

“ആരും തന്നെ വിളിച്ചില്ലലോ…?
ജോ ഇപ്പോഴാ മുറിവിട്ടു പോയെ…?”
പെട്ടന്ന് മനസിലേക്ക് ഹോസ്പിറ്റലിലെ കാര്യങ്ങൾ കടന്നു വന്നു…

അച്ഛന്റെയും അമ്മയുടെയും മുത്തശ്ശിടെയും മുഖം മനസ്സിൽ തെളിഞ്ഞു നിന്നു..
ഒപ്പം പാർവതിയുടെ വാക്കുകളും…

“ഞാൻ അവരുടെ കൂടെ നില്കുന്നത് അവർക്കു ആപത്തു ആണ്‌…
ഞാൻ കാരണം ആർക്കും ഒന്നും സംഭവിക്കരുത് ദേവി…”
പെട്ടന്ന് മുറിയിൽ വെളിച്ചം നിറഞ്ഞു…

ഞെട്ടലോടെ ഗൗരി ചുറ്റും നോക്കി…

അമ്മായിയാണ്…

ഗൗരി ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു

” മോൾ എണീറ്റയിരുന്നോ..? ഞാൻ മോളെ  കഴിക്കാൻ വിളിക്കാൻ വന്നതാ ..
അവിടെ  എല്ലാവരും മോളെ കാത്തിരികാ….
വാ.. ”
അമ്മായി അവൾക്ക് അരികിലേക്കു വന്നുകൊണ്ട് പറഞ്ഞു…

“ഞാൻ വരാം…
അമ്മായി പൊയ്ക്കോളൂ..”
അവൾ ബെഡിൽ നിന്നു എണിറ്റുകൊണ്ട് പറഞ്ഞു…

“വേഗം വരണം..”
അതും പറഞ്ഞു അമ്മായി മുറിവിട്ടു പോയി..

ഗൗരി ബാത്‌റൂമിൽ കേറി പൈപ്പു തുറന്നു തണുത്ത വെള്ളം മുഖത്തേക്ക് ഒഴിച്ചപ്പോ അവൾക്ക് അല്പം ആശ്വാസം തോന്നി….
കണ്ണാടിയിൽ തന്നെ തന്നെ നോക്കി
“എല്ലാം ശെരി ആകും…”
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്നോട് തന്നെ അവൾ പറഞ്ഞു..

മുഖം കഴുകി ഇറങ്ങി നേരെ ഹാളിലേക്കു നടന്നു….

അവിടെ തീൻ മേശയിൽ എല്ലാരും അവളെ കാത്തു ഇരിക്കുകയാണ്…

ഗൗരി അമ്മമ്മയുടെ അടുത്തായി വന്നിരുന്നു…
അവളുടെ നേരെ ജോ ഇരിപ്പുണ്ടായി…
അവൻ അവളെ നോക്കി  ഒന്ന് ചിരിച്ചു..
അവൾക്ക് പ്രേത്യേകിച്ചു വല്ല മാറ്റവുമുണ്ടോ എന്നവൻ ശ്രെധിച്ചു…
പ്രത്യേകിച്ച് ഒരു മാറ്റവും അവനെ കാണാൻ സാധിച്ചില്ല എല്ലാം പഴയത് പോലെ….
കുറച്ചു ക്ഷീണമുണ്ട് മുഖത്ത് അത്രമാത്രം…

ഭക്ഷങ്ങൾ എല്ലാം മേശപ്പുറത്തു ഉണ്ടായിരുന്നു…..
അമ്മായി അമ്മാമയ്കും അമ്മാവനും ഭക്ഷണം വിളമ്പിയത്തിന് ശേഷം ഗൗരിയുടെ അടുത്തായി വന്നിരുന്നു…

“ലക്ഷ്മി വെള്ളം ഒന്നെടുത്തെ…”
മേശയിൽ ഇരിക്കുന്ന വെള്ളത്തിന്റെ ജഗ് ചൂണ്ടി അമ്മാവൻ പറഞ്ഞു….

എഴുനേൽക്കാൻ പോയ അമ്മായിയെ തടഞ്ഞുകൊണ്ട് ഗൗരി വേഗം ജഗ്‌ അമ്മാവന്റെ അടുത്തേക് നീക്കി വെച്ചു…

“മോളുടെ കൈലെ രക്ഷ എവിടെ..?”
അവളുടെ കൈൽ രക്ഷ കാണാത്തതെ അമ്മാവൻ തിരക്കി…

ഗൗരി പെട്ടെന്ന് ഞെട്ടി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കേറി ചുമച്ചു…

അമ്മായി കൊടുത്ത വെള്ളം കുടിച്ചതും അവളുടെ ചുമ നിന്നു…

എല്ലാവരുടെയും കണ്ണുകൾ അവളുടെ നേരെ ആയി…

ജോ അവളെ തന്നെ നോക്കി ഇരുന്നു..

“പറയ് മോളെ ആ രക്ഷ എവിടെ..”
അമ്മാവൻ വീണ്ടും ചോദിച്ചു…

“അറിയില്ല… അമ്മാവാ.. എവിടെ പോയെന്നു…. ഞാൻ .. ഞാൻ .. ശ്രദ്ധിച്ചില്ല…”
ആരെയും നോക്കാതെ തലകുനിച്ചുകൊണ്ട് അവൾ പറഞ്ഞു…
അവൾ പറഞ്ഞത് കളളം ആണെന് ജോയ്ക്കു മനസിലായി…

അവന്റെ മനസിലേക്ക് രാവിലത്തെ വണ്ടി കേടായതും പിന്നീട് ശെരിയായതും ഓർമ വന്നു…
അവൻ ഗൗരിയെ നോക്കി…

അവൾ അപ്പോഴും തല കുനിച്ചു  ഇരിക്കുകയാണ്…

“ശ്രെദ്ധിക്കണ്ടേ മോളെ..
ഞാൻ പ്രേത്യേകം പറഞ്ഞതല്ലെ അത് കളയരുത് ശ്രദ്ധിക്കണം എന്നു…”
അമ്മാവന്റെ സ്വരത്തിൽ അല്പം ദേഷ്യം കലർന്നിരുന്നു…

“നിങ്ങൾക്കു വേണ്ടി തന്നെയാ അത് തന്നത്…
കല്യാണം കഴിയുന്ന വരെ അത് കൈൽ വേണമെന്ന് ഞൻ പറഞ്ഞതല്ലേ..”
അമ്മാവൻ വീണ്ടും പറഞ്ഞു…

ഗൗരി ഒന്ന് മിണ്ടാതെ തല കുനിഞ്ഞു ഇരുന്നു…

“മതി ഗോപി…
മോളുടെ കൈയിൽ നിന്നും അത് പോയി..
മോളെ ഇനി വിഷമിപ്പിക്കണ്ട നീ തിരുമേനിയെ കണ്ടു ഒരെണം കൂടി വാങ്ങിക്ക്….
അദ്ദേഹത്തോട് പറഞ്ഞാൽ
മതി…..”
അമ്മാമ അമ്മാവനോടായി പറഞ്ഞു…

“സാരമില്ലാട്ടോ നമുക്കു വേറെ വാങ്ങാം…
അത് ശ്രദ്ധിച്ചാൽ മതി കേട്ടോ…”
തിരിഞ്ഞു ഗൗരിയോടായി പറഞ്ഞു..

എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി..

അപ്പോഴും ഗൗരിയുടെ മുഖം പേടികൊണ്ട് നിറഞ്ഞു…
വീണ്ടും രക്ഷ കെട്ടിയാൽ ആർക്കവും അപകടം ഉണ്ടാവുക…
കെട്ടാതിരിക്കാനും സാധിക്കില്ലലോ….
എന്ത് ചെയ്യും.?”
അവളുടെ മനസ്സിൽ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു…

ജോ ഭക്ഷണം കഴിക്കുന്നിടയിൽ അവളെ തന്നെ ശ്രെദ്ധിച്ചുകൊണ്ടിരുന്നു…
എന്തോ അവളെ ഭയപ്പെടുത്തുന്നുണ്ടെന്നു അവനു മനസിലായി…..
അത് പാർവതി ആകുമെന്നും അവൻ ഊഹിച്ചു…

ഭക്ഷണം കഴിച്ചു വരാന്തയിലെ തിണ്ണയിലിരുന്നു പുറത്തേക്കു നോക്കി ഇരിക്കുകയാണ് ഗൗരി…
ജോ അവളുടെ അരികിലായി വന്നിരുന്നു..

“ഗൗരി…”
അവൻ അവളെ വിളിച്ചു…
അവൾ അവനു അഭിമുഖമായി ഇരുന്നു.

“ഗൗരി നിനക്കു എന്നോട് എന്തേലും പറയാൻ ഉണ്ടോ…
അല്ലെങ്കിൽ നിനക്ക് എന്തെങ്കിലും പേടിയുണ്ടോ…?”
അവൻ അവളെ നോക്കി…

അവൾ ഒരു നിമിഷം അവനെ നോക്കികൊണ്ട്‌ അവനോടു ചെന്നിരുന്നു..

“പറയ് ഗൗരി… പാർവതി ഇപ്പോഴും നിന്നെ ശല്യം ചെയ്യുന്നുണ്ടോ….”
അവൻ വിണ്ടു അവളോട്‌ ചോദിച്ചു…

“ജോ എനിക്കിപ്പോ ഒന്നും നിന്നോട് പറയാൻ കഴിയില്ലാ….
പക്ഷെ നീ പറഞ്ഞതെല്ലാം ശെരിയാ….
ഇതെന്റെ നിയോഗം ആണ്‌ ജോ… ഇതിൽ നിന്നും ഞാൻ പിന്മാറിയാൽ എനിക്ക് പ്രിയപ്പെട്ടത് ഒന്നും ഈ ലോകത്തു ഉണ്ടാകില്ല… ഞാൻ കാരണം ഞാൻ ഇഷ്ടപെടുന്നവർക്കു ഒന്നും സംഭവിക്കരുത് ജോ..”
അവൾ അവന്റെ നെഞ്ചിൽ തല ചേർത്തു വെച്ചു…
അവൻ തന്റെ കൈയൽ അവളെ പൊതിഞ്ഞു…

“ഞാൻ ഉള്ളടത്തോളം നിനക്കോ മറ്റുള്ളവർക്കോ ഒന്നും സംഭവിക്കാൻ ഞൻ സമ്മതിക്കില്ല.. ”
തന്റെ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു ജോ..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

 

രാത്രി…

മംഗലശ്ശേരി മനയുടെ പടി വാതിൽ കടന്നു പൂമുഖത്തേക്കു ഒരാൾ വന്നു..
അല്പം നീട്ടി വളർത്തിയ മുടിയും താടിയും… കഴുത്തിൽ മഹാദേവന്റെ ലൊക്കേറ്റോടു കൂടിയ രൂദ്രക്ഷ മാല…
മനയുടെ പൂമുഖത്തു എപ്പോഴും വെളിച്ചം ഉണ്ടായിരിക്കും…..
ഉമ്മറത്തു തൂക്കി ഇട്ടിരിക്കുന്ന മണിയിൽ തട്ടി അയാൾ…ശബ്‌ദം ഉണ്ടാക്കി..

മണി ശബ്‌ദം കേട്ടു നാരായണൻ പൂമുഖത്തേക്കു വന്നു….

മുന്നിൽ നിൽക്കുന്ന ആളെ നാരായണന് മനസിലായില്ല…

അയാൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി..

“എന്താ അച്ഛാ എങ്ങനെ നോക്കുന്നെ… എന്നെ മനസിലായില്ലേ..”

ഉമ്മറത്തേക്കു കേറി..തോളിലെ ബാഗ് തിണ്ണയിലേക്ക് വെച്ചുകൊണ്ട് അയാൾ പറഞ്ഞു….

“ദേവ…. നീ….”
നാരായണൻ മോനെ കെട്ടിപിടിച്ചു….

“എന്ത് കോലം ആണ്‌ ഇതു…”
മകനെ അടിമുടി നോക്കി നാരായണൻ പറഞ്ഞു….

“ബാക്കി ഉള്ളവർ എവിടെ..?
എന്തിനാ അച്ചാച്ചൻ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞെ..?”
ബാഗും കൊണ്ട് അകത്തേക്ക് കേറുമ്പോൾ ദേവ ചോദിച്ചു…

“അതെല്ലാം അച്ചാച്ചൻ പറയും.. ആദ്യം കുളിക് എന്നിട്ടു വല്ലതും കഴിക്കു നീ…”
നാരായണൻ പറഞ്ഞു…

ദേവ ബാഗ് ഹാളിലെ സോഫയിൽ ഇട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു…

നാരായണൻ മകൻ വന്ന കാര്യം അച്ഛനോട് പറയാനായി പോയി….

അടുക്കളയിൽ നാളത്തേക്കുള്ള കറിക്കുള്ള പച്ചക്കറികൾ നുറുക്കുക ആണ്‌  ഉമ..

ദേവ പുറകിലൂടെ ചെന്നു അമ്മയെ കെട്ടിപിടിച്ചു….
ഒന്ന് ഞെട്ടികൊണ്ട് ഉമ തിരിഞ്ഞതും മകനെ കണ്ടു അവർ അമ്പരന്നു…

“ദേവ നീ എപ്പോ വന്നു…? എന്ത് കോല കുട്ടി നിന്റെ….”
മകനെ അടിമുടി നോക്കി കൊണ്ട് ഉമ പറഞ്ഞു…

“അതൊക്കെ നന്നാകാൻ ഇനിയും സമയമുണ്ട് അമ്മേ…
ആദ്യം ഞാൻ ഒന്ന് കുളിക്കട്ടെ എന്നിട്ട് ഭക്ഷണം…
നല്ല വിശപ്പ്‌…”
അതും പറഞ്ഞു അവൻ അടുക്കള വിട്ടിറങ്ങി…

തന്റെ ബാഗും എടുത്തു ഗോവണി കേറാവേ
“എന്നാലും എന്തിനായിരിക്കും അച്ചാച്ചൻ വരാൻ പറഞ്ഞു….
എന്തോ ഗൗരവം ഉള്ള കാര്യം ആണ്‌..
അല്ലാതെ തന്നെ വിളിച്ചു വരുത്തില്ല….
അതിനി എന്ത് തന്നെ ആയാലും അത് സാധിക്കാതെ ഈ ദേവ ഈ മണ്ണുവിട്ടു പോകില്ല….”

തന്റെ രുദ്രക്ഷത്തിൽ മുറുകെ പിടിച്ചുകൊണ്ടു ദേവ ഒന്ന് ചിരിച്ചു….

തുടരും…..

Leave a Reply