രചന – തെരേസ റൂത്ത്
ഗൗരി എഴുന്നേറ്റ് ആ ഫോട്ടോയുടെ അടുത്തേക് ചെന്നുകൊണ്ട് സൂക്ഷിച്ചു നോക്കി….
അവൾക്ക് ഒരേ സമയം ഞെട്ടലും അത്ഭുതവും തോന്നി….
അവൾ അതിലേക്കു തന്നെ നോക്കി നിന്നു…
“ചേച്ചി…”
ഗൗരി ഒന്ന് ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി…
ദേവു അവളെ തന്നെ നോക്കി നിൽക്കുകയാണ്..
“എന്താ ചേച്ചി..??”
ഗൗരിയുടെ മുഖഭവം കണ്ടു ദേവു ചോദിച്ചു…
ഗൗരി ദേവൂനെയും ആ ഫോട്ടോയും മാറി മാറി നോക്കി…
“എന്താ ചേച്ചി ഞെട്ടി പോയോ…
എന്നാൽ വേറെ ഒരു സർപ്രൈസ് തരട്ടെ….”
ദേവു ഒരു കള്ള ചിരിയോടെ പറഞ്ഞു..
ഗൗരി എന്താണെന്ന മട്ടിൽ അവളെ നോക്കി….
അപ്പോൾ അകത്തു നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു..
അവരെ കണ്ടതും ഗൗരിയുടെ കണ്ണുകൾ മിഴിഞ്ഞു..
അവൾ ദേവൂനെയും ആ സ്ത്രീയേയും മാറി മാറി നോക്കി…
“ചേച്ചി ഇതാണ് എന്റെ അമ്മ… ഉണ്ണിമായ…
അത് എന്റെ അമ്മയുടെ കല്യാണ ഫോട്ടോ ആണ്..”
അമ്മയുടെ കൈയിൽ തൂങ്ങിക്കൊണ്ട് ദേവു പറഞ്ഞു..
ഗൗരി അവരെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി…
അപ്പോഴും ആ മുഖം അവളെ അസ്വസ്ഥയാക്കി….
“ആ ഫോട്ടോ കണ്ടപ്പോ ചേച്ചി ആദ്യം ഒന്ന് ഞെട്ടിയല്ലേ…
എന്നെ പോലെയാ അമ്മ ചെറുപ്പത്തിൽ ഇരുന്നേ….
അതാ ”
ദേവു ചിരിയോടെ പറഞ്ഞു…
“ജോ കെട്ടാൻ പോണ കുട്ടി അല്ലെ…
ലക്ഷ്മി പറഞ്ഞു എന്നോട്…
മോൾ ഇരിക്ക്…”
ഉണ്ണിമായ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…
എന്റെ അമ്മ അടുത്തേക്ക് വന്നപ്പോൾ ഗൗരിയുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു…..
അവൾ വിരണ്ടു ഉണ്ണിമായയെ തന്നെ നോക്കി നിന്നു…
തന്നെ നോക്കി നിൽക്കുന്ന ഗൗരിയെ കണ്ടപ്പോൾ പരിചിതമായ ഒരു മുഖം ഉണ്ണിമായയുടെ മനസ്സിൽ തെളിഞ്ഞു വന്നു..
അതേ കണ്ണുകളും ചുണ്ടും ചിരിയും…
“എന്റെ മനസുള്ള ഒരാളുടെ മുഖചായ തോന്നുന്നു കുട്ടിക്ക്…..
വർഷങ്ങള്ക്കു മുൻപ് രാവും പകലും കൂടെയുണ്ടായിരുന്ന ഒരാളുടെ…”
ഗൗരിയുടെ കയ്യും പിടിച്ച് അത് പറയുമ്പോൾ ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു…
“ആരാ അമ്മേ അത്..?”
ദേവു സംശയ ഭാവത്തിൽ ചോദിച്ചു..
പക്ഷേ ഗൗരിക്ക് സംശയമില്ല അവൾക്ക് അറിയാമായിരുന്നു ഉണ്ണിമായ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് …
“അതോ എന്റെ ഒരു കൂട്ടുകാരി…
പക്ഷേ അവളിപ്പോ ഇല്ല…
ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചുകൊണ്ട് അവൾ ദൂരെയ്ക്ക് പോയി…”
നിറഞ്ഞ കണ്ണുകൾ നേരിയതിന്റെ തുമ്പ് കൊണ്ട് തുടച്ചുകൊണ്ട് ഉണ്ണിമായ പറഞ്ഞു…
അതാരാ അമ്മേ…
ദേവു വിടാൻ ഭാവമില്ല….
“പാർവതി…
ചന്ദ്രോത്തെ പാർവതി…”
അത് പറയുമ്പോൾ ഉണ്ണിമായയുടെ ശബ്‌ദം ചിലമ്പിച്ചിരുന്നു…
“ഗൗരി ഉണ്ണിമായയെ തന്നെ നോക്കി..
താൻ ഉദ്ദേശിച്ച പേര് തന്നെ അവർ പറഞ്ഞത്..
പാർവതിയുടെ കൂട്ടുകാരി….
അവളിലേക്കു എത്താനുള്ള തന്റെ വഴി…
ഗൗരി ഓരോന്നും മനസ്സിൽ കണക്കു കൂട്ടി..
അമ്മായി പെട്ടന്നു പുറത്തേക്കു വന്നു..
“മായേച്ചി…
എന്താ ഇപ്പോ വെല്യച്ഛന് വയ്യായിക കൂടാൻ കാരണം…
വലിയ കുഴപ്പൊന്നും ഇണ്ടായില്ലലോ..”
അമ്മായി തിണ്ണയിൽ ഇരുന്നുകൊണ്ട് ചോദിച്ചു…
“പ്രായം ആവല്ലേ ലക്ഷ്മി..
പിന്നെ ഭക്ഷണം ഒന്നും കഴിക്കുന്നൂല്യ..
ആഴ്ചയിൽ ഡോക്ടർ വന്നു നോക്കി പോകുന്നുണ്ട്…. ”
മായ ലക്ഷ്മിയോടായി പറഞ്ഞു…
“എന്നാ ഞങ്ങൾ ഇറങ്ങട്ടെ അവിടെ ചെന്നിട്ടു പണികൾ കിടക്കുവാ…”
അമ്മായി തിടുക്കം കൂട്ടി…
ഗൗരിയുടെ മുഖം പെട്ടന്ന് മങ്ങി…
താൻ എന്ത് പറഞ്ഞു ഇവിടെ നിൽക്കുമെന്നു അവളാലോചിച്ചു…..
“അമ്മായി ചേച്ചി കുറച്ചു കഴിഞ്ഞു വരുന്നുള്ളു….
ബോറടിക്കുകയാണ്..”
ദേവു ഗൗരിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു…
“അതൊന്നും പറ്റില്ല….
ജയേട്ടൻ എന്നെ വഴക്കു പറയും….”
അമ്മായി തിണ്ണയിൽ നിന്നെഴുന്നേറ്റുകൊണ്ട് പറഞ്ഞു..
“ജയച്ഛനോട് ഞാൻ പറഞ്ഞോളാം ചെറിയമ്മേ…
കുറച്ചു കഴിയുമ്പോൾ ഞാൻ കൊണ്ടുവന്നാക്കിക്കോളാം…”
ദേവു കെഞ്ചുന്ന പോലെ പറഞ്ഞു….
“ലക്ഷ്മി കുറച്ചു കഴിഞ്ഞു വിടാം ഗൗരിയെ….
ലക്ഷ്മി പൊക്കൊളു…
ജയേനോട് ഞാൻ പറഞ്ഞോളാം..”
ഉണ്ണിമായയും ദേവുവിന്റെ പക്ഷം ചേർന്നു….
“ശെരി…
വൈകാതെ അങ്ങോട്ടേക്ക് ആക്കിയേക്കണം… ”
ലക്ഷ്മി മുറ്റത്തേക്കു ഇറങ്ങി…
ഗൗരിക് സന്തോഷമായി…
പതിയെ പാർവതിയെ കുറിച്ച് ദേവൂന്റെ അമ്മയോട് ചോദിച്ചു മനസിലാക്കണം…
ഗൗരി മനസിലോർത്തു…
കുറച്ചു നേരം അവൾ ദേവൂന്റെ കൂടെ വീടെല്ലാം ചുറ്റി നടന്നു കണ്ടു….
അപ്പോളേക്കും ഉണ്ണിമായ അവർക്ക് ചായയുമായി എത്തി…
മൂവരും പിന്നാമ്പുറത്തെ കൊലയിൽ ഇരുന്നു…
ദേവു ചായയെടുത്തു ഗൗരിയ്ക്ക് കൊടുത്തു…
എങ്ങനെ പാർവതിയുടെ കാര്യം ചോദിക്കും…
ചായയിൽ മെല്ലെ ഊതികൊണ്ട് ഗൗരി മനസിലോർത്തു…
“അല്ല മ്മേ ആ ചേച്ചി എങ്ങനെയാ മരിച്ചത്…”
ഗൗരിയുടെ മനസ്സറിഞ്ഞത് പോലെ ദേവു ചോദിച്ചു…
ദേവുവിന്റെ ആ ചോദ്യം കേട്ടതും ആഗ്രഹിച്ചതെന്തോ കേട്ടതുപോലെ ഗൗരിയുടെ കണ്ണുകൾ തുടങ്ങി…
അവൾ ഉണ്ണിമായയുടെ വാക്കുകൾക്കായി കാതോർത്തു…
“എങ്ങനെയാ മരിച്ചതെന്ന് ആർക്കും അറിയില്ല മോളെ…
ഒരു തിരുവാതിര ദിവസം വിളക്ക് വയ്ക്കാൻ കാവിൽ പോയതാണ് പിന്നെ അവൾ മടങ്ങി വന്നില്ല…”
നെടുവീർപ്പോടെ ഉണ്ണിമായ പറഞ്ഞു…
” അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നോ ആ ചേച്ചി… ”
അടയിൽ നിന്നോരൽപം മുറിച്ചെടുത്തു വായിലിട്ട് ചവച്ചുകൊണ്ട് ദേവു ചോദിച്ചു…
“മ്മ്.. അതെ…
ഞാനും പാറുവും മീനുവും…!
ഉണ്ണിമായയുടെ മനസ് അതിവേഗം പിറകോട്ട് സഞ്ചരിച്ചു…
ഇരുപത് വർഷം മുൻപുള്ള പുത്തൻചിറയിലാണ് അവരിപ്പോൾ..
കട്ടിൽ മഞ്ഞ കടൽ പോലെ ഇളകിയടുന്ന വയലിന്റെ മഞ്ഞു വീണ് വഴുക്കലുള്ള വരമ്പിലൂടെ സൂക്ഷിച്ചു അമ്പലത്തിലേക്ക് നടക്കുകയാണ് പാറുവും മീനുവും…
വിളഞ്ഞ നെൽകതിരുകൾ പൊട്ടിച്ചു വായിലിട്ട് ചവച്ചുകൊണ്ടാണ് നടപ്പ്…
വയൽ കഴിഞ്ഞു അവർ ഒരു വീടിന്റെ വേലിയ്ക്കൽ നിന്ന് അകത്തേക്ക് വിളിച്ചു…
“ഉണ്ണി മോളെ…”
തുടരും…
കാറ്റിൽ മഞ്ഞ കടൽപോലെ ഇളകിയാടുന്ന വയലിന്റെ മഞ്ഞു വീണു വഴുകലുള്ള വരമ്പിലൂടെ സൂക്ഷിച്ചു അമ്പലത്തിലേക്ക് നടക്കുകയാണ് പാറുവും മീനുവും….
വിളഞ്ഞ നെൽകതിരുകൾ പൊട്ടിച്ചു വായിലിട്ടു ചവച്ചുകൊണ്ടാണ് നടപ്പ്….
വയൽ കഴിഞ്ഞു അവർ ഒരു വീടിന്റെ വേലിക്കരികിൽ നിന്നും അകത്തേക്ക് വിളിച്ചു..
“ഉണ്ണി മോളെ…..”
“ഉണ്ണി മോളെ…”
“ദേ വരുന്നു…”
അകത്തു നിന്നു മറുപടിയും വന്നു…..
അവർക്കരികിലേക്കു ഓടി വന്നുകൊണ്ട് ഉണ്ണിമോൾ കിതച്ചു….
“ഒരുക്കം കഴിഞ്ഞോ…
എത്ര നേരായി കാത്തു നില്കുന്നു…”
പാറു കള്ള ദേഷ്യത്തോടെ ചോദിച്ചു..
അതിനു മറുപടി എന്നോണം ഉണ്ണിമോൾ പല്ല് മുഴുവൻ വേലിയിൽ കാണിച്ചു ചിരിച്ചു…
അപ്പോഴാണ് ഉണ്ണിമോൾ മീനുട്ടിയെ ശ്രെദ്ധിക്കുന്നത്…
“അല്ല മീനുട്ടി എന്താ പതിവില്ലാതെ അമ്പലത്തിലേക്ക് അതും ഞങ്ങടെ കൂടെ..”
തങ്ങൾ വിളിച്ചാൽപോലും കൂട്ടത്തിൽ കൂടാത്ത മീനുട്ടിയെ കണ്ടപ്പോൾ ഉണ്ണിമോള് ചോദിച്ചു…
“എന്തോ നിങ്ങടെ കൂടെ അമ്പലത്തിൽ പോകണമെന്ന് തോന്നി…
ഇനി എന്നും ഞാനുമുണ്ട് അമ്പലത്തിൽ പോകാൻ.. ”
മുടി തുമ്പിൽ പിടിച്ചുകൊണ്ട് മീനുട്ടി പറഞ്ഞു…
എന്തേ പരീക്ഷ അടുത്തോ…?
അതോ വെല്ലോരും മനസ്സിൽ കേറി കൂടിയോ…?
ഉണ്ണി കള്ളചിരിയോടെ ചോദിച്ചു…
“പോടീ..”
കള്ളദേഷ്യത്തിൽ മീനു അവളുടെ തോളിൽ തട്ടി…
മൂവരും അമ്പലത്തിലേക്ക് നടന്നു…
പാറുവും ഉണ്ണിമോളും കൈകോർത്താണ് നടക്കുന്നത്…
അവരുടെ ഒപ്പം മീനുട്ടിയും…
മൂവരും അങ്ങനെ നടന്ന് പോവുന്നത് കാണാൻ തന്നെ ഐശ്വര്യമാണെന്ന് തെക്കേലെ ജാനുവമ്മ ഉമ്മറത്തെ ഒതുക്കിലിരുന്നു ആരോടാന്നില്ലാതെ പറഞ്ഞു…
“ഇടയ്ക്ക് പരിചയകാരെ കാണുമ്പോൾ മൂവരും മനോഹരമായി പുഞ്ചിരിച്ചു..
അമ്പലത്തിലേക്കുള്ള ചെമ്മൺ പാതയിലേക്ക് കേറുമ്പോഴേ കാണാം ആൽത്തറയിൽ അടുത്ത കൂട്ടുകാരൻ ആയ ആനന്ദനുമായി സംസാരിച്ചിരിക്കുന്ന മഹിയെ..
മഹിയെ കാണുമ്പോളെ പാറു നാണത്തോടെ തല താഴ്ത്തും…
നിറയെ പീലികളുള്ള കണ്ണുകൾ ചിമ്മി അവനെ തന്നെ നോക്കും…
അതറിയാവുന്ന ഉണ്ണി അവളുടെ കൈയിലെ മെല്ലെ നുള്ളി..
“എന്റെ പാറു നീ തലയൊന്നു നേരെ പിടിച്ചു നോക്കിപോയെ അല്ലെങ്കിൽ എതിരെ വരുന്നയാളെ തട്ടി വീഴും…
പെണ്ണുങ്ങൾക്ക് ഇത്രയും നാണമൊന്നും വേണ്ടാട്ടോ…”.”
അവളെ കളിയാക്കൊണ്ട് അനന്തൻ പറഞ്ഞു…
പാറു തല ഉയർത്തിയതും തന്നെ തന്നെ നോക്കുന്ന മഹിയാണ് കണ്ടത്..
ആ മിഴികൾക് മുൻപിൽ പാറുവിന്റെ മനമൊന്നു പിടച്ചു…
അവൾ അതെ വേഗത്തിൽ തല താഴ്ത്തി…
“എന്താ മീനു പതിവില്ലാതെ അമ്പലത്തിൽ..?”
ചുണ്ടിൻ കോണിൽ ഒളിപ്പിച്ച ചിരിയോടെ മഹി മീനുവിനോട് ചോദിച്ചു …..
ഒന്നുല്ല മഹിയേട്ടാ…
വെറുതെ…
നേർത്ത പുഞ്ചിരിയോടെ മീനു പറഞ്ഞു…
മഹി മീനുവിനോട് വിശേഷം തിരക്കിയപ്പോൾ പാറു പരിഭവത്തോടെ ഉണ്ണിമോളേ ഒന്ന് നോക്കി….
നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ഉണ്ണിമോൾ കണ്ണടച്ചു കാണിച്ചു….
വേം ചെല്ല്…
നടയടയ്ക്കും…
അനന്തൻ പറഞ്ഞു…
മൂവരും ചുറ്റമ്പലത്തിലേക്ക് നടന്നു…
അമ്പലത്തിനുള്ളിലേക്ക് കയറുന്നതിന് മുൻപ് പാറു ഒരിക്കൽ കൂടി മഹിയെ തിരിഞ്ഞു നോക്കി….
അവനും അവർ പോകുന്നതും നോക്കി നിൽക്കുകയാണ്…
കണ്ണുകൾ പരസ്പരം ഇടഞ്ഞപ്പോൾ പാറു വേഗം മിഴികൾ പിൻവലിച്ചുകൊണ്ട് ചുറ്റമ്പലത്തിനു അകത്തേക്ക് കയറി
ശ്രീകോവിലിനു മുൻപിൽ കൂപ്പുകകളോട് അവർ ഇഷ്ടദേവനോട് തങ്ങളുടെ ആഗ്രഹം സാഫല്യത്തിനായി പ്രാർത്ഥിച്ചു…
” എന്നെങ്കിലും എന്റെ ഇഷ്ടം മഹിയേട്ടൻ തിരിച്ചറിയാണേ…
ആ കൈകൊണ്ട് ഒരു താലി ചരട് മാത്രമേ ഈയുള്ളവൾക്ക് ആഗ്രഹം ഉള്ളൂ..”
പാറു തന്റെ സ്ഥിരം ആവശ്യം ഭഗവാന് മുന്നിൽ ഉന്നയിച്ചു….
ഇതേ ആവശ്യവുമായി മറ്റൊരുവൾ തനിക്ക് അരികിൽ നിൽക്കുന്ന കാര്യം പാറു അറിഞ്ഞില്ല…
കണ്ണുകൾ അടച്ച കൈകൂപ്പി നിൽക്കുന്ന മീനു വിന്റെ മനസ്സിൽ പുഞ്ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന മഹിയുടെ മനോഹരമായ മുഖമാണ്…
അതവളുടെ മനസ്സിൽ കുളിർ തെന്നൽ വീശി…
ഇലചിന്തിലെ പ്രസാദം നെറ്റിയിൽ തൊട്ടുകൊണ്ട് അവർ പുറത്തേക്ക് നടന്നു…
“ഞൻ കാലൊന്നു കഴുകിയിട്ടു വരാം…”
ചുറ്റമ്പലത്തിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ പാറു ദൃതിയിൽ അമ്പലകുളത്തിലേക്കു നടന്നു..
“ഞാനും വരാം പാറു…”
മീനുട്ടി അവളോടൊപ്പം പോകാൻ ഒരുങ്ങി…
“വേണ്ട അവൾ ഇപ്പോ വരും നമുക്കു ഇവിടെ ഇരിക്കാം… ”
കൂടെ പോകാൻ ഒരുങ്ങിയ മീനുവിനെ തടഞ്ഞുകൊണ്ട് ഉണ്ണിമോള് പറഞ്ഞു..
കുളപുര വാതിൽ വരെ ധൃതിയിൽ നടന്ന പാറു പടവുകളിലേക്ക് പ്രേവേശിച്ചപ്പോൾ ഒന്ന് പതുങ്ങി…
അവൾ പ്രതീക്ഷിച്ചത് പോലെ ഏറ്റവും അവസാനത്തെ പടവിൽ മഹിയിരുപ്പുണ്ട്…
എന്തോ ആലോചനയിൽ എന്നാ പോലെ ചെറു ഓളങ്ങളുള്ള വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാണ്…
പിറകിൽ നിന്നും കുറച്ചു അവനെ നോക്കി നിന്നിട്ട് അവൾ പതിയെ പടവുകൾ ഇറങ്ങി വെള്ളത്തിനു അടുത്തേക്ക് ചെന്നു..
പാറു വെള്ളമുള്ള അവസാനത്തെ പടവിലേക്ക് ഇറങ്ങുമ്പോളാണ് അരികിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞ മഹി തലയുയർത്തി നോക്കി…
പാറുവിനെ കണ്ട് അവൻ പതിഞ്ഞൊന്നു ചിരിച്ചു…
ഉള്ളം കാലിൽ കുളിരെക്കുന്ന വെള്ളത്തിനേക്കാൾ കുളിർമയുണ്ട് അവന്റെ ആ ചിരിക്ക്…
അരളി പൂവിൻ നിറമുള്ള ചുണ്ടുകളിലും മുല്ല പൂ അഴകുള്ള പല്ലിലും നുണ കുഴി വിടർന്ന കവിളിലേക്കും പാറു പ്രണയത്തോടെ നോക്കി…
ഇളം വെയിലേക്ക് തിളങ്ങുന്ന അവന്റെ നെറ്റിയിലെ ഉണങ്ങി തുടങ്ങിയ ചന്ദനകുറിയോട് പോലും പാറുവിനു അടക്കാനാവാത്ത പ്രണയം തോന്നി…
അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ ആഗ്രഹിച്ചത് എന്തോ കിട്ടിയ സന്തോഷത്തിൽ വേഗത്തിൽ മുകളിലേക്ക് ഓടി കയറി…
കുള പുര വാതിലിന് അരികിലെത്തിയപ്പോൾ അവൾ കിതപോടെ തിരിഞ്ഞു നോക്കി…
മഹി അപ്പോളും അവിടെ തന്നെ ഇരിക്കുകയാണ്…
പിന്തിരിഞ്ഞിരിക്കുന്നത് കൊണ്ട് അവന്റെ ചുണ്ടിലെ പ്രണയം നിറഞ്ഞ പുഞ്ചിരി അവൾ കണ്ടില്ല…..
കണ്ണുകളിൽ ഒളിപ്പിച്ച പ്രണയവും അവൾക്കറിയാൻ കഴിഞ്ഞില്ല….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ചന്ദ്രോത്തു തറവാട്…
അവിടത്തെ കാരണവർ മാധവൻ…
പ്രസവത്തിൽ അമ്മ നഷ്ടപ്പെട്ട രണ്ടാം വയസ്സിൽ അച്ചൻ നഷ്ടപ്പെട്ട പാർവതിയെ സ്വന്തം മക്കളെ പോലെ കൊണ്ടുനടക്കുന്ന പാറുവിന്റെ സ്വന്തം വല്യച്ഛൻ..
അനിയന്റെ മകൾക്കായി അദ്ദേഹം വിവാഹം പോലും വേണ്ടന്ന് വെച്ചിരുന്നു…
കാരണവരുടെ മറ്റൊരു അനിയനായ കൃഷ്ണൻ…
ഭാര്യ സുഭദ്ര..
അവർക്കു രണ്ടു മക്കൾ മൂത്തവൻ ഹരി..
രണ്ടാമത്തെ മീനാക്ഷി…
മാധവന്റെ അനിയത്തി മാലതി
ഭർത്താവ് മരിച്ചു പോയ അവർക്കു… രണ്ടു മക്കൾ…
മഹാദേവനും ഇന്ദ്രജിത്തും ..
എല്ലാവരും തറവാട്ടിൽ തന്നെ ഒരുമിച്ചു വേണം എന്നതും മാധവന്റെ ആഗ്രഹം ആയിരുന്നു…
നാട്ടിലുള്ളവർക്കു പരോപകാരികൾ ആണ് ചന്ദ്രോത്തുകാർ….
എന്തിനും ചന്ദ്രോത്ത് കാരുടെ അഭിപ്രായം തേടുന്നത് ആ നാട്ടിൽ ഒരു സാധാരണ കാര്യമായിരുന്നു…
അമ്മയില്ലാത്ത കുഞ്ഞായതുകൊണ്ടും പെരുമാറ്റം കൊണ്ടും പാർവതി എല്ലാവർക്കും പ്രിയങ്കരി ആയിരുന്നു…
അവളുടെ നാളിന്റെ ദോഷം കൊണ്ടാണ് അമ്മയും അച്ഛനും മരിച്ചതെന്ന് വല്യമ്മ എടക്കവളെ കുത്തി പറയും..
വല്യമ്മയുടെ മകൾ മീനുവിനെക്കാൾ എല്ലാവർക്കും കാര്യം പാറുവിനെയായത് കൊണ്ടുള്ള അസൂയ കാരണമാണ് അവർ അങ്ങേയൊക്കെ പറയുന്നത്…
ആദ്യമൊക്കെ പാറുവിനാകാര്യത്തിൽ സങ്കടം തോന്നിയിട്ടുണ്ടെങ്കിലും പതിയെ അവൾ അതുമായി പൊരുത്തപ്പെട്ടു…
ധനുവിലെ തിരുവാതിര…
പാർവതിയുടെ ജന്മനാൾ…
അത് ചന്ദ്രോത്തു തറവാട്ടിൽ ഉത്സവം തന്നെ ആയിരുന്നു…
എല്ലാ തറവാട്ടിലെ എല്ലാ സ്ത്രീ ജനങ്ങളും ഒന്നിച്ചുള്ള തിരുവാതിരയാണ് പ്രധാനമായുള്ള ചടങ്ങ് …
പാറുവും ഉണ്ണിമോളും മീനുവും ഉണ്ട് കളിക്കാൻ…
പക്ഷേ എല്ലാവരുടെയും ശ്രദ്ധ പാറുവിൽ ആയിരിക്കും… അത്രത്തോളം മെയ് വഴക്കത്തോടെയാണ് അവൾ ഒരു ചുവടും വെക്കുന്നത്…
കളിയുടെ ഇടയിലും പാറുവിന്റെ കണ്ണുകൾ മഹിയെ തേടി ചെല്ലും…..
മഹിയുടെ നോട്ടവും ഇടക്കിടെ അവളിലേക്ക് പാറി വന്നിരുന്നു….
പക്ഷേ അവളത് അറിയുന്നുണ്ടായിരുന്നില്ല എന്ന് മാത്രം…
പക്ഷേ പരസ്പരം പ്രണയം തുറന്നു പറയാതെയുള്ള അവരെ ശ്രദ്ധിച്ചുകൊണ്ട് മറ്റൊരു കണ്ണ് ആ തറവാടിനുള്ളിൽ തന്നെയുണ്ടായിരുന്നു….
മഹിയുടെ പ്രണയം നിറഞ്ഞ മിഴികൾ പാർവതിയുടെ മേലെയാണെന്നറിഞ്ഞ ആ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു…
തുടരും…