രചന – ജിലു സാറ
എന്റെ പ്രണയ കഥ നീ അറിയുന്നതിന് മുൻപ് ഞാൻ ആരായിരുന്നെന്നും എന്തായിരുന്നുവെന്നും നീ അറിയണം പാറു,, അതിനു ശേഷം നീ ഈ അസുരന്റെ പ്രണയം അറിഞ്ഞാൽ മതി….
ഞാൻ ഒരു അനാഥനാണ് പാറു…. ഈ എന്നെപ്പോലെയുള്ള ഒരു അനാഥന് നിന്നെ പോലെയൊരു പെൺകുട്ടിയെ സ്നേഹിക്കാൻ ആർഹഥതയുണ്ടോ എന്ന് പോലും എനിക്കറിയില്ലാ…..
അത് കേട്ടതും ഒന്ന് സ്തംഭിച്ചു പോയി വേദ… ശിവേട്ടാ എന്തൊക്കെയാ ഈ പറയുന്നത്… ഇല്ലാ ഞാൻ ഇത് വിശ്വസിക്കില്ലാ..
വിശ്വസിച്ചേ പറ്റു പാറു ശ്രീമംഗലത്തു വീട്ടിൽ പ്രതാഭ വർമ്മയുടെയും നന്ദിനി വർമ്മയുടെയും മകനല്ല ഞാൻ ഇതാണ് സത്യം… അത് കേട്ടതും അവളുടെ കാലുകൾ നിലത്തുറയ്ക്കാത്ത പോലെ തോന്നി നിലത്തേയ്ക്ക് ഇരുന്നു പോയി…. പിന്നെ ശിവയും അവളുടെ അടുത്തായി പോയി ഇരുന്നു….
ശ്രീദീപം എന്നാ ഒരു വലിയ പട്ടണത്തിലെ സ്നേഹലയം എന്ന വീട്ടിലെ ശ്രീനിവാസ് നാരായണന്റെയും അമ്മ രാധികയുടെയും ഒരേയൊരു മകനായിരുന്നു ശിവരുദ്രാക്ഷ് എന്ന ഞാൻ,, ആ പട്ടണത്തിൽ പണത്തിലും സമ്പത്തിലും മുന്നിൽ നിന്നത് ഞങ്ങളുടെ തറവാട് ആയിരുന്നു,,, അച്ഛന് ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു ഞാൻ പറയുന്നത് എന്ത് വേണമെങ്കിലും അച്ഛനെ കൊണ്ട് ആകുന്ന വിധമൊക്കെ എനിക്ക് ചെയ്തു തരുമായിരുന്നു,, പക്ഷേ അമ്മയുടെ സ്നേഹം എനിക്ക് ഇന്നും മനസിലാവാത്ത ഒരു കടംകഥ തന്നെയായിരുന്നു,,, എനിക്കൊരു മൂന്ന് വയസുവരെ എന്നെ താഴത്തും തറയിലും വെക്കാതെ എപ്പോഴും ഇങ്ങനെ എടുത്തോണ്ട് നടക്കും അമ്മ ,,,സന്തോഷത്തേടെ പൊയ്ക്കോണ്ടിരുന്ന എന്റെ കുടുംബത്തിൽ കനൽ വീഴാൻ അതികം നാൾ ഒന്നും വേണ്ടി വന്നിരുന്നില്ല,,, അച്ഛൻ ഒരു മിൽറ്ററികാരൻ ആയതു കൊണ്ട് തന്നെ ആറു മാസമൊക്കെ കൂടുമ്പോഴാ വീട്ടിൽ ഒന്ന് വരുന്നത് തന്നെ എനിക്ക് സങ്കടമുണ്ടെങ്കിലും അമ്മ അടുത്തുണ്ടല്ലോ എന്നോർത്തു സമാധാനിക്കും,, അങ്ങനെയിരിക്കെ ഞാൻ സ്കൂളിൽ പോയി തിരിച്ചു വീട്ടിൽ വന്നപ്പോഴാ വീടിന്റെ മുറ്റത്തു വലിയൊരു കാറ് കിടക്കുന്നതു കണ്ടത് അച്ഛനാണെന്നു കരുതി ഒത്തിരി സന്തോഷത്തോടെ ഓടി അകത്തേയ്ക്ക് പോയി എന്നാൽ അവിടെയൊന്നും ആരും ഉണ്ടായിരുന്നില്ലാ അമ്മേയെന്നും വിളിച്ചു കൊണ്ട് റൂമിലേയ്ക്ക് കയറിയതും,,ഒരിക്കലും ഒരു മകനും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഞാൻ എന്റെ അമ്മയ്‌ക്കൊപ്പം വേറൊരു ആളുമായി അവിടെ കണ്ടു,, അന്ന് ആ ആറു വയസുകാരന് അവിടെ എന്താ നടക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു…..
അന്ന് അമ്മയെ അങ്ങനെ കണ്ടതൊക്കെ അച്ഛനെ വിളിച്ചു പറയാൻ ലാൻഫോണിൽ നിന്നും വിളിച്ചു പറയാൻ തുടങ്ങിയതും ആ ഫോൺ എടുത്തു അമ്മ താഴെയിട്ടു പൊട്ടിച്ചു അന്ന് അവരുടെ മുഖത്തെ ഭാവം ആ പിഞ്ചു മനസിൽ ഒരുപാടു ഭയം നിഴലിപ്പിച്ചു,,, അതിന്റെ ദേഷ്യത്തിൽ എന്റെ മുഖത്തും ദേഹത്തും ഒത്തിരി അടിച്ചു ,,, ആ സമയത്തും എന്റെ കരച്ചിൽ ആരും കേട്ടില്ലാ അച്ഛൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വരെ ഞാൻ ആശിച്ചു പോയി,,,, ഒന്ന് അലറിക്കരയാൻ പോലുമക്കാത്ത വിധം ഒത്തിരി അടിച്ചു…. അച്ഛനെ വിളിച്ചു പറയാൻ പോയതിലുള്ള ദേഷ്യത്തില് സ്റ്റോറുമില് കൊണ്ട് ചെന്നു പൂട്ടിയിട്ടു ദേഹത്തിന് വേദനയും വിശപ്പും എന്നെ കൊല്ലുന്നവസ്ഥയിൽ വരെ കൊണ്ടെത്തിച്ചു…..
രാവിലെ ഉണരുമ്പോൾ ഞാൻ റൂമിൽ ബെഡിൽ കിടപ്പുണ്ടായിരുന്നു ആരാ ഇവിടെ കൊണ്ടെത്തിച്ചു എന്നനിക്കറിയില്ല,, എഴുന്നേൽക്കാൻ തുടങ്ങിയതും ദേഹത്തിന്റെ വേദന വീണ്ടും അവിടെ തന്നെ പിടിച്ചു കിടത്തി കണ്ണുകൾ വീണ്ടും അടഞ്ഞു പോയെന്റെ,, വയറിൽ പൊള്ളുന്ന പോലെയുള്ള വേദനയും നീറ്റലും കരണം കാറി എഴുന്നേറ്റു ഞാൻ വയറിന്റെ ഒരു ഭാഗത്തായി അമ്മം ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു എന്തിന്?എന്ന് പോലും എനിക്കറിയില്ല ആ സമയത്തും കൊല്ലാമായിരുന്നില്ലേ എന്ന് ചോദിക്കണം എന്ന് മനസിലുണ്ടെങ്കിലും മുഖത്തെ വേദന അതിനും സമ്മതിച്ചില്ല…..ഇന്ന് നിന്റെ തന്ത വരുമെന്നും ഇവിടെ നടന്ന കാര്യങ്ങൾ അയാളോട് പറയാൻ നിന്നാൽ എന്റെ കാലിലും ദേഹത്തും ഇത് പോലെ ചെയ്യുമെന്ന് പറഞ്ഞിട്ട് അമ്മ പോയി…. ഞാൻ ഒത്തിരി പേടിച്ചു കരഞ്ഞു…. അങ്ങനെ ഉച്ചയോടു കൂടി അച്ഛൻ വന്നു,, അച്ഛൻ വന്നപ്പോഴേ എന്നെ തിരക്കി അവൻ ഉറങ്ങുവാണെന്നും ചേട്ടൻ വരുമ്പോൾ അവന്റെയെടുത്തു പോകണമെന്നൊക്കെ പറഞ്ഞു അച്ഛനെ റൂമിലേയ്ക് വിട്ടു…. അച്ഛൻ വന്നു എന്നെ ആ കൈകളിൽ പൊക്കിയെടുത്തു മുഖത്തകമാനം ചുംബനങ്ങളാൽ കൊണ്ട് മൂടി… ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു എന്റെ കണ്ണ് നിറഞ്ഞതെന്തിനു എന്ന് അച്ഛൻ ചോദിക്കുമെന്ന് വെറുതെ ഞാൻ ഒന്ന് ആഗ്രഹിച്ചു പക്ഷേ അങ്ങനെയ്യൊന്നും ഒരു ചോദ്യവും ഉണ്ടായിരുന്നില്ലാ…. അങ്ങനെ ദിവസങ്ങൾ കടന്നു പോയി അച്ഛന്റെ ലീവും തീരാറായി ഇതിന്റെയിടത്തിൽ എന്നെയും അച്ഛനെയും അമ്മ തനിച്ചു ഇരുത്താറില്ലായിരുന്നു,,, ആ സമയത്തും എന്നെ വിളിച്ചു കൊണ്ട് പോയി ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യും… അച്ഛൻ പത്രം വായിച്ചു കൊണ്ടിരുന്നപ്പോഴാ tv കണ്ടു കൊണ്ടിരുന്ന എന്നെ അമ്മ കിച്ചണിലേക്ക് വിളിപ്പിച്ചത് അത്രയും നേരം എന്നെ കാണരുതാത്ത അമ്മയുടെ സ്നേഹത്തിൽ ഞാനും ഒന്ന് സന്തോഷിച്ചു,, കുറച്ചു കഴിഞ്ഞതും ഓരോന്നു മിണ്ടിയും പറഞ്ഞു നിന്നിട്ടു അച്ഛന് ഈ ജ്യൂസ് കൊണ്ട് കൊടുക്കാൻ പറഞ്ഞു ഞാൻ അത് വാങ്ങിച്ചു അച്ഛന് കൊടുത്തു,,, അൽപ്പ സമയം കഴിഞ്ഞതും ചെയറിൽ നിന്ന് കുഴഞ്ഞു നിലത്തേയ്ക്ക് വീഴുന്ന അച്ഛനെയാണ് ഞാൻ കാണുന്നത്,,, tv കണ്ടുകൊണ്ടിരുന്ന ഞാൻ ഓടി അച്ഛന്റെയടുത്തു ചെന്നു വായിലൂടെയും മൂക്കിലൂടെയും രക്തം നന്നായി പോകുന്നുണ്ടായിരുന്നു,,, അച്ഛന്റെ ജീവൻ നിലയ്ക്കുന്നതിനു മുൻപ് അച്ഛൻ എന്റെ കൈയിൽ അമർത്തിപ്പിടിച്ചിരുന്നു”എന്റെ മോൻ രക്ഷപ്പെടുമെന്നും സൂക്ഷിക്കണമെന്നും ആ രണ്ടു വാക്കുകളാ അവസാനമായി അച്ഛൻ എന്നോട് പറഞ്ഞത് ” എന്റെ കരച്ചിൽ കണ്ടു അമ്മ ഓടി വന്നു… അച്ഛൻ മരിച്ചെന്നറിഞ്ഞതും അവിടെ നിന്ന് അലറി അമ്മ,, ഈ സമയം ചുറ്റുംപാടുള്ള ആൾക്കാരെല്ലാം ഓടി വന്നു….അതൊരു സ്വാഭാവിക മരണം അല്ലാത്തത് കരണം പോലീസ് ഒക്കെ വീട്ടിൽ വന്നു പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ വിഷം നല്ലരീതിയിൽ ശരീരത്തിൽ എഫക്ട് ആയിട്ടുന്നുമൊക്കെ ആണ് വന്നത്,, സംശയം തോന്നവരെയെല്ലാം പോലീസുകാർ ചോദ്യം ചെയ്തു എന്നാൽ അങ്ങനെ കൊല്ലാൻ മാത്രം പകയുള്ളവർ ഒന്നും തന്നെയുണ്ടായിരുന്നില്ല,, ഭക്ഷണത്തിൽ വിഷം ചേർത്തിട്ടുണ്ടെങ്കിൽ അത് വീട്ടിലുള്ളവരെയെല്ലാം എൻക്യുറി നടത്തി അമ്മയെ രണ്ടു മൂന്നാവർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴേ കുറ്റം അമ്മ സമ്മതിച്ചിരുന്നു,,, എന്നാൽ പണത്തിന്റെ അഹങ്കാരം ഉള്ളത് കൊണ്ട് തന്നെ പോലീസുക്കാർക്കും മേൽ ഉദ്യോഗസ്ഥർക്കും ലക്ഷങ്ങൾ വാരി വിതറി കേസ് അവിടെ വെച്ച് തന്നെ കുഴിച്ചു മൂടി….
അച്ഛൻ പോയതോടു കൂടി എനിക്ക് ആ വീട്ടിൽ അമ്മയുണ്ടെങ്കിലും ഒറ്റയ്ക്ക് നിൽക്കാൻ ഭയമായിരുന്നു,,,എന്നാല് എന്റെ പാവം അച്ഛനെ എന്തിനു അമ്മ അങ്ങനെ ചെയ്തു എന്നെനിക്ക് അപ്പോൾ അറിയില്ലായിരുന്നു,,വീണ്ടും ആ വീട്ടിൽ അന്ന് വന്ന ആള് വന്നു,,,അങ്ങെനെ അച്ഛന്റെ വേർപാട് മൂന്നുവർഷമായി ഇപ്പോഴും ഞങളുടെവീട്ടിൽ തന്നെയാണ് അയാള് താമസിക്കുന്നത് ബന്ധുക്കാര് പോലും ആ വീട്ടിൽ വരാതെയായി,, എന്നെ കൊണ്ട് അവിടുത്തെ പണികളൊക്കെ ചെയ്യിപ്പിക്കും,,അമ്മയെ കാണുന്നതേ വെറുപ്പായി പോയി,, ഒരമ്മയുടെ ചൂടുപ്പറ്റി കഴിയേണ്ട എന്നെ അവർ സ്റ്റോറുമിൽ കിടത്തി,, അമ്മ എന്ന് പറയുന്ന എല്ലാവരും ഇത് പോലെയാണെന്ന് ഞൻ വിശ്വസിച്ചു,,, എന്നിലെ 10 വയസുകാരനെ കൊണ്ട് ചെയ്യാൻ പറ്റുന്നതിനു മേലെയുള്ള ആ വീട്ടിലെ കഠിന പണികളൊക്കെ ചെയ്യിപ്പിച്ചു,,, ഒരു ദിവസം രാത്രിയിൽ ഞാൻ ആ വീട്ടിൽ നിന്ന് അച്ഛന്റെ ഒരു ഫോട്ടോയും എടുത്തു അച്ഛനില്ലാത്ത ആ വീട് വീട്ടിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.ആ കുഞ്ഞു പ്രായത്തിൽ അച്ഛന്റെ ചിതയ്ക്ക് തീ കൊടുത്തപ്പോഴും എന്തിനാ അമ്മേ അച്ഛനെ കത്തിക്കുന്നതെന്നൊക്കെ ചോദിച്ചു കരഞ്ഞു എന്റെ കരച്ചിലൊന്നും ആരും കണ്ടിട്ടില്ല …ഇരുട്ടിന്റെ മറവിൽ നടക്കുമ്പോഴും ഉള്ളിൽ ഭയമായിരുന്നു നടത്തതിന് വേഗത കൂടുന്നില്ലാത്തതു പോലെ തോന്നി,, ആ തെരുവീഥികളിൽ കൂടി നടക്കുമ്പോൾ കുരച്ചു കൊണ്ട് വരുന്ന പട്ടികളെ കണ്ടു പേടിച്ചോടി വലിയൊരു കാറിന്റെ മുന്നിൽ ചെന്നതും കണ്ണിൽ ഇരുട്ട് പടരുന്നതറിഞ്ഞു ഞാൻ നിലത്തേയ്ക്ക് വീണീരുന്നു ……
ബോധം വന്നപ്പോൾ ഞാൻ ഏതോ ഒരു വലിയ റൂമിൽ ആയിരുന്നു,,എന്റെ തൊട്ടപ്പുറത്തും ആരുകിലുമായി ഏതോ അമ്മയും അച്ഛനും ഇരിപ്പുണ്ടായിരുന്നു,,എനിക്ക് തീർത്തും പരിചയമില്ലാത്തവർ….ഞാൻ ഉറക്കം എഴുന്നേറ്റതും എന്നോട് പിന്നെ ചോദ്യങ്ങളൊക്കെയായി എന്റെ പേടിയൊക്കെ കണ്ടത് കൊണ്ടാവാം പിന്നെ അവരെന്നോട് ഒന്നും തന്നെ ചോദിച്ചിരുന്നില്ലാ,,, അവിടുത്തെ അച്ഛൻ(പ്രതാഭ വർമ്മ )എന്നെയും വിളിച്ചു കൊണ്ട് അവിടെയൊക്കെ കാണിച്ചു തന്നു ആ ചേർത്തുപ്പിടിക്കലിൽ എന്റെ സ്വന്തം അച്ഛൻ പിടിക്കുന്നത് പോലെ തന്നെ തോന്നി,, എന്റെ കാര്യങ്ങളൊക്കെ ചോദിച്ചു ആ കുഞ്ഞു പ്രായത്തിൽ നടന്നതെല്ലാം ഒന്നും വിടാതെ തന്നെ അച്ഛനോട് പറഞ്ഞു……
പക്ഷേ എല്ലാവരുമായി ആ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ കൂട്ടായിരുന്നു,, അവിടെ ഏറ്റവും അതികം എന്നോട് മിണ്ടിയിരുന്നത് ജിത്തൂവേട്ടൻ ആയിരുന്നു,, നന്ദിനി അമ്മ മിണ്ടാൻ ശ്രമിക്കുമ്പോഴും മിണ്ടാതിരിക്കാൻ കൂടുതലും ശ്രമിച്ചു,, എന്നാൽ അമ്മയ്ക്ക് ഞാൻ മിണ്ടാത്തത്തിൽ വളരെ സങ്കടമായിരുന്നു,, എന്റെ പേടിയായിരുന്നു എന്നെ കൊണ്ട് മിണ്ടാതിരിപ്പിക്കാൻ ശ്രമിക്കാഞ്ഞത്,,, അച്ഛനോടുള്ള അമ്മയുടെ പരിഭവം പറച്ചിൽ കൊണ്ടാവാം അച്ഛൻ എന്നോട് വന്നു സംസാരിക്കുകയൊക്കെ ചെയ്തു,,, അന്ന് ഞാൻ കണ്ടു എനിക്ക് വേണ്ടി കരയുന്ന ഒരമ്മയെ ഞാൻ മിണ്ടാതെയിരുന്നപ്പോൾ പരിഭവം പറയുന്ന ഒരമ്മയെ,,,, പിന്നെ ആ അമ്മയ്ക്കും ജിത്തൂവേട്ടനെ പോലെ തന്നെയായിരുന്നു ഞാനും,,, എന്നെയും അവരുടെ മക്കാനായിട്ട് തന്നെ വളർത്തി എന്നെയും സ്കൂളിൽ പഠിപ്പിക്കാനൊക്കെ വിട്ടു അങ്ങനെ 9 ക്ലാസിൽ പഠിക്കുമ്പോഴാ സിദ്ധു വന്നത് അവൻ കാണുന്ന പോലെ യൊന്നുമല്ല എല്ലാവരുമായിട്ട് പെട്ടന്ന് തന്നെ കൂട്ടാവുന്ന ഒരു പയ്യൻ,, ഞാൻ അങ്ങനെ ക്ലാസിൽ ചെറുക്കന്മാരോടൊക്കെ മിണ്ടുമെങ്കിലും പെൺപിള്ളേരോട് ഒരു കൂട്ടിനു പോകില്ലായിരുന്നു ഓരോ പെൺകുട്ടികളിലും ഞാൻ എന്റെ അമ്മയെ തന്നെ കണ്ടു,,, അത് കൊണ്ട് തന്നെ എനിക്ക് പെണ്ണുന്നും പറയുന്ന വർഗ്ഗത്തിനോട് ഒരുത്തരം വെറുപ്പായിരുന്നു,,,എന്റെ തനിച്ചിരുപ്പ് കണ്ടിട്ടാവാണം സിദ്ധു എന്നോട് കൂട്ടുകൂടാൻ വന്നു,,, അവന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമായിരുന്നു അത് കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി മാറിയിരുന്നു…… അങ്ങനെ ഞങ്ങൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ശ്രീക്കുട്ടി ഉണ്ടാകുന്നതു…. അന്ന് വല്ലാത്തൊരു സന്തോഷത്തിലായിരുന്നു ശ്രീമംഗലം കുടുംബം….ആ ദിനത്തിലാണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആരുമില്ലാത്ത ഈ അനാഥന് ശ്രീമംഗലം എന്നാ കുടബവും പ്രതാഭ വർമ്മ അച്ഛനും അമ്മയും ജിത്തൂവേട്ടനും എന്റെ സിദ്ധുവും ഇപ്പോൾ എനിക്ക് ഒരനിയത്തിയും ശ്രീക്കുട്ടി,,,ഒരു ലക്ഷ്യവും ഇല്ലാത്ത ജീവിതത്തിൽ ഒരു വെളിച്ചം തെളിഞ്ഞത് പോലെയെനിക്ക് തോന്നിയത്…..
ശ്രീക്കുട്ടി ഉണ്ടായി രണ്ടു മാസം കഴിഞ്ഞാണ് സിത്താര ഉണ്ടാകുന്നതു അന്നും വല്ലാത്തൊരു സന്തോഷമായിരുന്നു ഇപ്പോൾ ഈ അനാഥന് എത്ര ബന്ധുക്കളാണ്…….ഇപ്പോൾ ഞാൻ ജീവിക്കുന്നതേ ഇവർക്ക് വേണ്ടി മാത്രമാ….
ശിവ പറഞ്ഞു നിർത്തിയതും വേദ ഒന്ന് സ്തംഭിച്ചു പോയി ഞെട്ടലിലൂടെയും അവന്റെ വാക്കുകൾക്ക് ഒരു കേൾവിക്കാരിയാകയായിരുന്നു,,,ശിവ അവളുടെ അടുത്ത് നിന്ന് കുറച്ചു മാറിപ്പോയിരുന്നു അടക്കിപ്പിടിച്ച കണ്ണുനീരെല്ലാം അണപൊട്ടിയോഴുകാൻ തുടങ്ങിയിരുന്നു ശിവേട്ടന് ഇങ്ങനൊരു കാലം ഉണ്ടായിരുന്നെന്നു അവൾക്ക് വിശ്വസിക്കാനായില്ല,, അവളും അവിടെ നിന്ന് എഴുന്നേറ്റ് ശിവയുടെ അടുത്ത് പോയി നിന്ന് അവന്റെ തോളിൽ പിടിച്ചു പെട്ടന്ന് തന്നെ ശിവ അവളെ ചുറ്റിവരിഞ്ഞു അവളുടെ വയറിൽ മുഖം ചേർത്തു വെച്ച് കരഞ്ഞു,, ശിവയെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം എന്നവൾക്ക് അറിയില്ലായിരുന്നു അവന്റെ തലമുടിയിൽ മെല്ലെ തഴുകിക്കൊണ്ട് അവനെ നേരെയിരുത്തി അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കരഞ്ഞു കലങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി ഇരിക്കണ്ണിലും ചുണ്ടുകൾ ചേർത്തു ആ സമയം അവളോരു കൂട്ടുകാരി ആകുകയായിരുന്നു ഒരു ഭാര്യ ആകുകയായിരുന്നു അതിലൊക്കെയുപരി കുഞ്ഞുനാളിൽ കിട്ടാത്തപ്പോയ ഒരമ്മയുടെ സ്നേഹവും കരുതലും ആ ചേർത്തുപ്പിടിക്കലിൽ ഉണ്ടായിരുന്നു…..വീണ്ടും അവന്റെ നെറ്റിയിൽ അവളുടെ അധരം ചേർക്കുമ്പോഴും ഇനി ഒരിക്കലും തനിച്ചാക്കില്ലെന്നും എന്നും കൂടെ തന്നെയുണ്ടാവും എന്ന് ആ ചുംബനത്തിലൂടെ പറയാതെ അവനു പറഞ്ഞു കൊടുക്കുവായിരുന്നു അവൾ…..
തുടരും..
ശിവയുടെ ഈ പാസ്റ്റ് എത്രത്തോളം ശെരിയായെന്നു എനിക്കറിയില്ല തെറ്റുകളും പോരായ്മകളും ഉണ്ടെന്നു അറിയാം മനസിൽ വിചാരിക്കുന്ന പോലെ എഴുതാൻ പറ്റുന്നില്ല,,, തെറ്റുകൾ തിരുത്തി വായിക്കുക…..